Skip to main content

ഒരു അഭയാര്‍ത്ഥിയുടെ കഥ

          ഒരു അഭയാര്‍ത്ഥിയുടെ കഥ                                                                                       -സഈദ്  വീരമംഗലം-                 
                            
                           തൂമഞ്ഞ് കൊണ്ട് ഉടയാടയണിഞ്ഞ പുലര്‍ക്കാലം,സിറിയയിലെ പച്ചപ്പില്‍ കുളിര്‍ത്തുനില്‍ക്കുന്ന കൊബാനിയില്‍ എന്ന ചെറിയ ഗ്രാമത്തില്‍ മനോഹരമായ ഇരുനില വീടിന്റെ ഉള്ളറയില്‍ സുഖനിദ്രയില്‍ പൂണ്ട് തണുപ്പിന്റെ തലോടലില്‍ കട്ടിയുള്ള കമ്പിളിപ്പുതപ്പിലേക്ക് വലിഞ്ഞ് കയറുന്ന ആമൂന്ന് വയ സ്സുകാരന്‍ ഉണര്‍ന്നത് ഒരു വലിയ ശബ്ദം കേട്ടായിരുന്നു. 
                            പേടിച്ച് കരയുന്ന അവന്റെ അടുത്തേക്ക് അയലാന്‍ എന്ന് ഉറക്കെവിളിച്ച്, വിറക്കുന്ന ഹൃദയവുമായി ഉപ്പയും ഉമ്മയും ജേഷ്ടനും ഓടിവന്ന് വാരിയെടുത്തു. എന്നും കേള്‍ക്കാറുള്ള വെടിവെപ്പിന്റെയും ബോംബേറിന്റെയും ശബ്ദം അടുത്ത് വരുന്നതായി അവര്‍ ശ്രദ്ധിച്ചു. ലക്ഷക്കണക്കിന് ജീവനുകള്‍ ശ്വസിക്കുന്ന വായുവും കീഴ്‌പ്പെടുത്താന്‍ 'ഐ. എസ്സ്് ' ഇടക്കിടക്ക് ഇത്‌പോലെ വാണിംഗ് കൊടുത്തു കൊണ്ടിരുന്നു. ഉപ്പ അബ്ദുള്ള അതിരാവിലെതന്നെ അടുത്തുള്ള തന്റെ കടയിലേക്ക് പോവാറുണ്ട് പക്ഷെ ഇന്ന് കുറച്ച് വൈകിയാണ് പോയത് അപ്പോള്‍ മുഖം ഭയമുഖരിതമായത് ഭാര്യ റൈഹാന ശ്രദ്ധിച്ചിരിന്നു. അബ്ദുള്ള തന്റെ കടയുടെ ഷട്ടര്‍ തുറന്നപ്പോള്‍ ഒരു നോട്ടീസ് തന്റെ ദൃഷ്ടിയില്‍ പതിഞ്ഞു 'എത്രയും പെട്ടന്ന് സിറിയവിടുക അല്ലങ്കില്‍ നിങ്ങളെയും കുടുബത്തേയും ചുട്ട് കൊല്ലും ' 
        വിറയലോട് കൂടി അത് വായിച്ചപ്പോഴേക്കും കാല്‌നിലത്തുറക്കാതെയായി അടുത്തുള്ള കസേരയില്‍ ചാരിക്കിടന്ന് വില്‍പ്പനക്ക് വെച്ചിരുന്ന ഒരു വെള്ളക്കുപ്പി എടുത്ത് കുടിച്ചു കുറച്ചു വെള്ളം വിയര്‍ക്കുന്ന കഴുത്തിലൂടെ  കിനിഞ്ഞിറങ്ങി പെട്ടന്ന് എണീറ്റ് ഉയര്‍ന്ന് നില്‍ക്കുന്ന ഷട്ടര്‍ അടിയിലേക്ക് വലിച്ച് താഴ്ത്തി വീട്ടിലേക്കോടി                                                                       വീടിന്റെ ഉമ്മറപ്പടിയിലെ ചുമരില്‍ ചാരിയിരുന്ന് റൈഹാനയെ വിളിച്ചു. പ്രഭാത ഭക്ഷണത്തിന്റെ തിരക്കിലായിരുന്ന റൈഹാന ചട്ടുകവും കൊണ്ട് അപ്രതീക്ഷിതമായിക്കേട്ട വിളിയുടെ ഭാഗത്തേക്ക് ഓടിവന്നു.തളര്‍ന്നിരിക്കുന്ന ഭര്‍ത്താവിനോട് കാരണം അന്വേഷിച്ചു കയ്യില്‍ മുറുക്കിപ്പിടിച്ചിരുന്ന വിയര്‍പ്പില്‍ കുതിര്‍ന്ന കടലാസ് റൈഹാനക്ക്‌നേരെ നീട്ടി പിടക്കുന്ന ഹൃദയവുമായി വായിച്ചപ്പോഴേക്കും അണപൊട്ടി ഒഴുകുന്നത് പോലെ കണ്ണുനീര്‍ കവിള്‍തടത്തിലൂടെ കവിഞ്ഞൊഴുകി.ഉമ്മയുടെ കരച്ചില്‍കേട്ട് ഓടിവന്ന അയലാനെയും ഖാലിദിനെയും റൈഹാനയെയും  കൂട്ടിപ്പിടിച്ച് അബ്ദുള്ള പൊട്ടിക്കരഞ്ഞു.                               കണ്ണുനീരുകള്‍ക്ക് ജീവന്‍ പകരാന്‍ കഴിയില്ലന്ന് മനസ്സിലായപ്പോള്‍ ഇനിയെന്ത് എന്ന റൈഹാനയുടെ ചോദ്യത്തിന് കയ്യില്‍ മുറുക്കി പിടിച്ചിരുന്ന വീടിന്റെയും കടയുടെയും താക്കോല്‍ കെട്ടുകള്‍ കര്‍ണപുടത്തിലേക്ക് തുളച്ച് കയറുന്ന ശബ്ദത്തോടെ നിലത്തിട്ടു പെട്ടന്ന് തന്നെ എണീറ്റ് ഉടുത്തവസ്ത്രത്തില്‍ സമ്പത്തായി നല്ല ഒരു ഭാര്യയെയും രണ്ട് കുട്ടികളെയും കരുതി വിയര്‍പ്പ് തുള്ളികള്‍ ഇരുനില വീടായിത്തിളങ്ങുന്ന കാഴ്ച്ചയെ പിറകിലാക്കി കൊണ്ട് ആ നാലംഗക്കുടുബം നടന്നകന്നു.                                                             അടുപ്പില്‍ കരിയുന്ന അപ്പത്തിന്റെ ഗന്ധവും, അയലാനെവിട്ട് തനിച്ചായ പാവയുടെ കാഴ്ച്ചയും, ഖാലിദ് ചുമരില്‍ ചാരിവെച്ചിരുന്ന സൈക്കിളിന്റെ നില്‍പ്പും, താക്കോല്‍കെട്ടിന്റെ ശബ്ദവും, അവരെ വീണ്ടും വീണ്ടും  കണ്ണുനീരെഴുകുന്ന കവിളിടത്തോടെ പിറകിലേക്ക് തിരിയിപ്പിച്ചു. ദൂരം അകലുംതോറും നടത്തത്തിന്റെ വേഗവും കൂടി കൂടി വന്നു. 
                              അടുത്തുള്ളബോട്ട് ജെട്ടി എത്തിയപ്പോഴേക്കും അവിടെയുള്ള കാഴ്ച്ച അവരെ അല്‍ഭുതപ്പെടുത്തി. അസാധാരണമായി തീരം ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.എല്ലാവരും ബോട്ടുകളിലേക്ക് തിക്കി തിരക്കി കയറിപോകുന്നു. അടുത്ത് നില്‍ക്കുന്ന ഒരാളോട് അബ്ദുള്ള പോയി അന്വോഷിച്ചു. നിശബ്ദനായി മടങ്ങിവരുന്ന അബ്ദുള്ളയുടെ മുഖത്ത് നിന്നും അവരും നമ്മുടെ പോലെ തീരാ ദു:ഖവുമായി വീട് വിട്ടിറങ്ങിയവരാണന്ന് വായിച്ചെടുക്കാമായിരുന്നു.സമയം കളയാതെ അബ്ദുള്ള ആകെയുള്ള മൂന്ന് സമ്പത്തുമായി വലിഞ്ഞ്കയറി.


                            ദു:ഖത്താലും തിരക്കിനാലും വീര്‍പ്പ്മുട്ടുന്ന ആ ബോട്ടിലെ  നാല്പത് ആളുകളെയും വഹിച്ച് എല്ലുകള്‍ ശോഷിച്ച വയസ്സനെ പോലെ ശാന്തിയുടെ ഏതെങ്കിലും കര തേടി ബോട്ട് നീങ്ങി. കരയില്‍ നിന്നും ദൂരം അകലും തോറും ഇരുട്ടിന്റെ മറ മുന്നില്‍ വന്ന് വീണ് തുടങ്ങിയിരുന്നു. ആരൊക്കെയോ കൊണ്ട് വന്ന ഭക്ഷണം കഴിച്ച് മൂന്ന് രാപ്പകലുകളെ അവര്‍ പിറകിലാക്കി ഓരോ ദിവസം കഴിയുമ്പോഴും തുരുമ്പിച്ച് പൊടിപിടിച്ച ബോട്ട് ക്ഷീണിതനായികൊണ്ടിരുന്നു.  അതിനിടയില്‍ പല കരകളെയും ചുംബിച്ചെങ്കിലും കരുണയില്ലാ കരങ്ങള്‍ അവരെ തള്ളിമാറ്റി അപ്പോഴാണ് അഭയാര്‍ത്ഥികള്‍ എന്ന് മുദ്രകുത്തിയത് അവര്‍ അറിയുന്നത്.                                                        ഈകണ്ണീര്‍ കടലില്‍ ശാന്തിയുടെ തീരം എന്ന സ്വപ്‌നം  പിറക്കാത്തപുലരിക്ക്   മുമ്പത്തെ അസ്തമയം പോലെ കടലോളങ്ങളിലേക്ക് ചൂഴ്ന്നിറങ്ങികൊണ്ടിരിന്നു.വാര്‍ദ്ധക്യത്തിലെ മരണം പോലെ ക്ഷീണിതനായ ആ ബോട്ട് നാല്പത് സ്വപ്‌നങ്ങളുമായി മുങ്ങാന്‍ തുടങ്ങി.                                   ആകെയുള്ള ഒരു സേഫ്റ്റിറിങ് ആര്‍ക്ക് നല്‍കുമെന്ന് അറിയാതെ പോറുതി മുട്ടിയ ബോട്ട് ഉടമയോട് ഒരു വയസ്സന്‍ വന്ന്‌കൊണ്ട് ആബോട്ടിലെ ഏറ്റവും ചെറിയ കുട്ടികളായ അയലാനും ഖാലിദിനും ജീവിതം കരക്കെത്തിക്കാനുള്ള ഏക ഉരുപ്പിടിയായി സമ്മാനിച്ച് കൊണ്ട് പറഞ്ഞു 'വിരിയുന്ന പൂക്കള്‍ക്കല്ലെ  വെയില്‍ ഏല്‍കേണ്ടൂ...?'       
                         ബോട്ടുടമ കരയുടെ ദിശകാണിച്ച് ഇവരെ കൊണ്ട് അങ്ങോട്ട് വേഗം നീന്തിഅടുക്കാന്‍ പറഞ്ഞു. അബ്ദുള്ള അയലാനേയും ഖാലിദിനേയും സേഫ്റ്റിറിങിലിരുത്തി. മഴയത്ത്     കളിച്ചിരുന്നതിന്റെ പേരില്‍ അടിച്ച കരങ്ങളെ കൊണ്ട് ആഞ്ഞ് അടിക്കുന്ന കാറ്റിലും മഴയിലും ആഴമറിയാത്ത  കടലിലേക്ക് അതീവ ജാഗ്രതയോടെ ഇറക്കി. അപ്പോഴേക്കും   ഒരുപാട് ആളുകള്‍ കടലിലേക്ക് എടുത്ത് ചാടി. മിടിക്കുന്ന ഹൃദയത്തോടെ കരക്കെത്താനുള്ള തിടുക്കം കടലോളങ്ങള്‍ അനുസരിച്ച് കൂടിക്കൊണ്ടിരിന്നു.അബ്ദുള്ള റൈഹാനയെ വിറക്കുന്ന കൈകളോടെ കടലിലിറക്കിയ ശേഷം അബ്ദുള്ള കടലിലേക്ക് എടുത്ത് ചാടി ആ നാല്‍പത് ആളുകളുടെ ഹൃദയമിടിപ്പ് കൂടിയത് കൊണ്ടോ എന്തോ തിരമാലയുടെ ശക്തിയും ഓളങ്ങളും കൂടിക്കൊണ്ടിരുന്നു      
            സേഫ്റ്റിറിങ്ങിലിരികരിക്കുന്ന അയലാനും ഖാലിദും പേടിച്ച് ഉമ്മയേയും ഉപ്പയേയും വിളിച്ചുകൊണ്ടിരുന്നു അബ്ദുള്ളയും റൈഹാനയും കഴിയുന്ന വേഗത്തില്‍ നീന്തി ഇരുവശത്തുമായി പിടിച്ച് കരയുടെ ഭാഗത്തേക്ക് തള്ളിനീക്കിക്കൊണ്ടിരുന്നു.പെട്ടെന്ന് റൈഹാന ക്ഷീണിതയായി വെള്ളത്തില്‍ മുങ്ങി അബ്ദുള്ള റൈഹാനയെ രക്ഷിക്കാനായി കടലിന്റെ ഓളങ്ങളെ കീറിമുറിച്ച് മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന റൈഹാനയുടെ അടുത്ത് ചെന്ന് റൈഹാനയെ വെള്ളത്തിന്റെ മുകളിലേക്കു പൊക്കി നീന്താന്‍ തുടങ്ങി അപ്പോഴേക്കും അയലാനും ഖാലിദും കടലോളങ്ങളില്‍ നിന്ന് അപ്രത്യക്ഷ്യമായിരാന്നു 
           'അവര്‍ കരയിലേക്ക് എത്തിയോ അതോ കടലില്‍.......'അബ്ദുള്ളക്ക് ചിന്തിക്കാന്‍പ്പോലും കഴിയുന്നില്ല. അബ്ദുള്ളയുടെ കണ്ണുനീരുകള്‍ കടലിന് കുറച്ച്കൂടി ഉപ്പ് പകര്‍ന്നു. മുങ്ങിത്താഴുകയും നീന്തിയടുക്കുകയും ചെയ്യുന്ന മുപ്പത്തിഎട്ടോളം ആളുകളില്‍ നിന്നും കുറച്ച് അകലെയായി അയലാനും ഖാലിദും ഉമ്മയേയും ഉപ്പയേയും വിളിച്ച് പൊട്ടികരഞ്ഞ് കടലോളങ്ങളിലൂടെ ആടിയുലഞ്ഞ് നീങ്ങികൊണ്ടിരുന്നു. പെട്ടെന്ന് ആഞ്ഞടിച്ച കാറ്റില്‍ ചെരിഞ്ഞ സേഫ്റ്റിറിങില്‍ നിന്നും ഖാലിദ് കൈവിട്ട് കടലിലേക്ക് വീണു.മുങ്ങി പൊങ്ങുന്ന ഖാലിദിനെ രക്ഷിക്കാനായി കുഞ്ഞനിയന്‍ കരഞ്ഞ് കൊണ്ട് കൈനീട്ടി കൊടുത്തു. കടലമ്മക്ക് പോലും രക്ഷിക്കാന്‍ കഴിയാതെ അഹങ്കാരത്തോടെ തിരമാലകള്‍ അവന്റെമേല്‍ വീണ് കൊണ്ടിരുന്നു. ഉമ്മയേയും ഉപ്പയേയും  ഖാലിദിനേയും കരഞ്ഞ് വിളിച്ച് കൊണ്ട് തുളച്ച് വീഴുന്ന മഴത്തുള്ളികള്‍കും, ആഞ്ഞ് അടിക്കുന്ന കടല്‍ കാറ്റിലും, കരകാണാ കടലില്‍ തനിച്ചായ അയലാനെ കടലോളങ്ങള്‍ തട്ടി തട്ടി ഏതോ ഒരു കരയിലെ കടല്‍ ചെടികളില്‍ തട്ടി നിന്നു.                                                                    അപ്പോഴേക്കും എല്ലാം മറഞ്ഞിരുന്ന് കണ്ട സൂര്യന്‍ ഒരു ചെറുപ്പുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ടു. കടലലര്‍ച്ചകളുടെയും കാക്കകളുടെയും ശബ്ദത്തോടെ പുലരാറുള്ള ആകടല്‍ തീരം അന്ന് ഉണര്‍ന്നത് ഒരുകുട്ടിയുടെ കരച്ചിലോടെയായിരുന്നു. പ്രഭാതത്തില്‍ മീന്‍ പിടിക്കാന്‍ പോകാറുള്ള മുക്കുവനും അദ്ധേഹത്തിന്റെ മകനുമാണ് അത് ആദ്യം കേട്ടത് അവര്‍ ആകരച്ചില്‍ കേട്ടഭാഗത്തേക്ക് തോണിയെ തിരിച്ചു. അവര്‍ അവിടെ കണ്ട കാഴ്ച്ച അവരെ വളരെ വിഷമിപ്പിച്ചു. കടല്‍ തീരത്തെ ചെടികളില്‍ തട്ടി കിടക്കുന്ന സേഫ്റ്റിറിങില്‍ കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു കുട്ടി. അവര്‍ വേഗം ആ കുട്ടിയുടെ അടുത്ത് പോയി അവനെ വാരിയെടുത്തു. തീരത്തുള്ള അവരുടെ ചെറിയ വീടിനെ ലക്ഷ്യമാക്കി തിടുക്കത്തില്‍ തോണി തുഴഞ്ഞു. 
                      ആ ഒറ്റമുറി വീട്ടിലെ ഒരു മൂലയിലുള്ള ചെറിയകട്ടിലിലേക്ക് അവനെയിരുത്തി അപ്പോഴേക്കും വെള്ളവുമായി മകന്‍ ഗഫൂര്‍ ഓടി വന്നു.      ഉപ്പ ഷരീഫ് മകനോട് പറഞ്ഞു 'മോനെ ഗഫൂറേ....ഓന് വെശക്കുന്നെന്നാ തോനുന്ന് യെന്തെങ്കിലുണ്ടോയിവിടേ.....?                                                                             ''യിവിടെ ഒന്നൂല്ലപ്പാ...രാവിലെ ഉണ്ടാക്കിയതൊക്കെ കഴിഞ്ഞിരിക്കുന്നു.         യെന്നാ...ജ്ജ് ബേഗം രാമേട്ടന്റെ ഹോട്ടലില്‍  പോയെന്തെങ്കിലും കൊണ്ട്‌വാ...'             ഷരീഫ് കുട്ടിയോട് പേരും സംഭവത്തെക്കുറിച്ചും കുറെ ചോദിച്ചു അപ്പോഴെല്ലാം അവന്‍ ഉമ്മയേയും ഉപ്പയേയും ഖാലിദിനേയും ചോദിച്ച് കരഞ്ഞ് കൊണ്ടിരിന്നു. അപ്പോഴെക്കും ഗഫൂര്‍ ഭക്ഷണവുമായി ഓടി വന്നു. ഭക്ഷണം തുറന്നപ്പോഴേക്കും കുട്ടി വാരിവലിച്ച് തിന്നുന്നത് കണ്ട് ആ ഉപ്പയുടെയും മകന്റെയും കണ്ണുകള്‍ നിറഞ്ഞു. ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ഷരീഫ് അവനോട് ചോദിച്ചു                                                        'എന്താ കുട്ടീ...നിന്റെ പേര് '                                                                                    
                    കുട്ടി മറ്റേതോ ഭാഷയില്‍ എന്തോക്കയോ പറഞ്ഞ് കരയാന്‍ തുടങ്ങി. പെട്ടന്ന് അവര്‍ക്ക് കുട്ടി അറബിയാണ് പറയുന്നത് എന്ന് മനസ്സിലായപ്പോള്‍ അടുത്തുള്ള പള്ളിയിലെ ഉസ്താദിനെ വിളിച്ച് വരാന്‍ ഗഫൂറിനെ പറഞ്ഞയച്ചു.       
                      ആ പുതുപുലരിയിലെ നിശബ്ദതയില്‍ കുട്ടിയുടെ കരച്ചില്‍  കുറച്ച് അകലെ നിന്ന് തന്നെ ഉസ്താദ് കേട്ടു. ഉസ്താദ് വന്ന് കുട്ടിയോട് എന്തൊക്കെയോ ചോദിച്ചു. എന്നിട്ട് ഉസ്താദ് പറഞ്ഞു  സിറിയയില്‍ നിന്നാണന്ന് തോനുന്നു, ബോട്ട് കടലില്‍ വീണ് അവന്റെ ഉമ്മയേയും ഉപ്പയേയും സഹോദരനേയും കാണാതായിട്ടുണ്ട്  അയലാന്‍ എന്നാണ് അവന്റെ പേര് പറയുന്നത്, ഉമ്മയേയും ഉപ്പയേയും സഹോദരനേയും ചോദിച്ചാണ് കരയുന്നത്, ഞാന്‍ പറഞ്ഞ് സമാധാനപ്പെടുത്തിയിട്ടുണ്ട്.  ഇനിയെന്താ ഇവനെ ചെയ്യുന്നത് എന്ന ഉസ്താദിന്റെ ചോദ്യത്തിന് കുട്ടിയെ നോക്കി കൊണ്ട് ഷരീഫ് പറഞ്ഞു'ഞമ്മക്കൊന്ന് അന്നേഷിക്കാ...... ഓന് ഇബടേ നിന്നോട്ടെ' ഉസ്താദ് പോയശേഷം ഗഫൂറിനോട് ഉപ്പപറഞ്ഞു 'ഗഫൂറേ നീയ്യല്ലേ ഒരു കുഞ്ഞനിയനുണ്ടായിരുന്നങ്കില്‍ എന്ന് പറയാറ് '  കുട്ടിയെ ചൂണ്ടികൊണ്ട് പറഞ്ഞു 'ഓന് തന്നെയാണ് അന്റെ കുഞ്ഞനിയന്‍, നമ്മക്ക് ഓനെ ഉസ്താദ് പറഞ്ഞ അയലാന്‍ എന്ന പേര് തന്നെ വിളിക്കാം ഷരീഫും ഗഫൂറും അവന്റെ അടുത്ത് ചെന്ന് അയലാന്‍ എന്ന് വിളിച്ചു. തേങ്ങുന്ന മുഖത്ത് ഒരുപുഞ്ചിരി വിരിഞ്ഞു. അവനെ ഷരീഫ് എടുത്ത് തോളില്‍ വെച്ചു കുറെ അവനോട് സംസാരിച്ചു. ഭാഷമനസിലാവാത്ത അവന്‍ എന്തോക്കയോ പറഞ്ഞ്‌കൊണ്ടിരുന്നു. 
                         അങ്ങനെ ദിവസങ്ങള്‍ക്കകം തന്നെ അയലാന്‍ അവരോട് വളരെ അടുത്തു. ഗഫൂറിന്റെ കൂടെ മണല്‍ തരികളിലൂടെ ഓടി കളിക്കുകയും ,അവരുടെ കൂടെ മീന്‍പിടിക്കാന്‍ പോകുകയും ചെയ്തു. ഇടക്കിട ക്ക് അയലാന്‍ ഉമ്മയേയും ഉപ്പയേയും ഖാലിദിനേയും ചോദിച്ച് കരഞ്ഞ് കൊണ്ടിരുന്നു. ഇത് അവരെ വളരെ ദു:ഖത്തിലാഴ്ത്തി.
                         ഒരു ദിവസം അപ്രതീക്ഷിതമായിക്കിട്ടിയ ഒരു പത്രത്തില്‍ ഒരു വാര്‍ത്ത സിറിയയില്‍ നിന്നും  അഭയാര്‍ത്ഥികളുമായി വന്ന ഒരു ബോട്ട് കടലില്‍ മുങ്ങിയതും അതിലുള്ളവര്‍ മരിച്ചതുമാണ് വാര്‍ത്ത.അപ്പോള്‍ തന്നെ ഷരീഫിന്റെ കണ്ണ് തെറിച്ചത് പത്രത്തിന്റെ തീയ്യതിയിലേക്കായിരുന്നു. അയലാന്‍ ഷരീഫിന്റെയും ഗഫൂറിന്റെയും ജീവിതത്തിലേക്ക് കടന്ന് വന്നതിന്റെ തലേദിവസം, അയലാന്‍ സിറിയയില്‌നിന്നുള്ള അവരുടെ ആരുടെയെങ്കിലും മകനാകാമെന്ന് ഷരീഫിനുറപ്പായി പത്രകടലാസ് പിറകിലേക്ക് പിടിച്ച് വേഗം വീട്ടിലേക്ക് ഓടി. 
                     വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന അയലാനിലേക്കും ഗഫൂറിലേക്കും മുഖം തിരിച്ച് പത്രം പിറകിലേക്ക് പിടിച്ച് ചെറിയ വാതിലിലൂടെ കുനിഞ്ഞ് ഷരീഫ് ഉള്ളിലേക്കോടി. ഒറ്റമുറി വീട്ടിലെ ഒരുമൂലയില്‍ പൊടിപിടിച്ച് കിടക്കുന്ന പെട്ടിയിലേക്ക് ദൃതിയില്‍ തിരുകി.അയലാനും ഗഫൂറും ഉപ്പയുടെ ഓടി വരവിനെ കുറിച്ച് അന്വേഷിച്ചു. 'ഒന്നൂല്ല ങ്ങള് പോയി കളിച്ചോളീം' എന്ന് മറുപടി നല്‍കി അവര്‍ അവരുടെ കളികളില്‍ മുഴുകി.                     

                                                                     അങ്ങനെ ഒരുപാട് വസന്തവും ശരതും മധുരവും കയ്പ്പും സമ്മാനിച്ച് കൊഴിഞ്ഞ് പോയി. ഷരീഫിനെ നര അക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ വാര്‍ദ്ധക്യരോഗങ്ങളാല്‍ വീട്ടില്‍ തന്നെയാണ്. ഗഫൂര്‍ അടുത്ത് തന്നെ കടനടത്തുകയാണ് അയലാന്‍ ഇപ്പോള്‍ ആ കരയുന്ന കുട്ടിയല്ല ഉൗര്‍ജസ്വലതയുള്ള ഒരു പത്രപ്രവര്‍ത്തകനാണ്. പഴയ ആവീടിന് പകരം ഇപ്പോള്‍ ഒരു മനോഹരമായ വീടുണ്ട്. 
                         ഏത് കാര്യങ്ങളിലും ഉള്‍കാഴ്ച്ചയുള്ള പ്രകൃതനായ അയലാന്‍ ഒരു ദിവസം  ഉപ്പ ഷരീഫിന്റെ പഴയകാലത്തെ ഒരു തുരുമ്പിച്ച പെട്ടി ആവേശത്തോടെ തുറന്നു. അയലാനും ഗഫൂറും ഷരീഫും പഴയ ആ ഒറ്റ മുറി വീടിന്റെ മുറ്റത്ത് നില്‍ക്കുന്ന ചിത്രവും, അയലാന്റെയും ഗഫൂറിന്റെയും ചെറുപ്രായത്തിലെ വസ്ത്രങ്ങളുമൊക്കെയുണ്ടതില്‍  വസ്ത്രങ്ങള്‍ക്കിടയിലുള്ള ഒരു ന്യൂസ്‌പേപ്പറില്‍ അയലാന്റെ കണ്ണ് ഉടഞ്ഞു.'സിറിയന്‍ അഭയാര്‍ത്ഥികളുമായി പുറപ്പെട്ട ബോട്ട് കടലില്‍ മുങ്ങി മുപ്പത്തിഎട്ട് പേര്‍ മരിച്ചു രണ്ട്‌പേരെ കാണാതായി' അയലാന്‍ ഇത്രയും കാലം കാണാന്‍ കൊതിച്ചിരുന്ന ഉമ്മയുടെയും ഖാലിദിന്റെയും ചിത്രങ്ങളിലേക്ക് ചുടുകണ്ണീര്‍ യുവത്വം തുളമ്പുന്ന കവിളിടത്തിലൂടെ ഒലിച്ചിറങ്ങി.          
എന്റെ ഉപ്പ ഉമ്മയുടേയും ഖാലിദിന്റെയും കൂടെ മരിച്ചിട്ടില്ല കാണാതായിരിക്കുകയാണ്, എനിക്ക് കണ്ടെത്തണം ഉമ്മയുടെയും ഖാലിദിന്റെയും മരണത്തിന് കാരണക്കാരായ 'ഐ. എസി'ന്റെ ക്രൂരതക്കെതിരെ പോരാടണം അയലാന്‍ അലറി വിളിച്ച്പറഞ്ഞു. അവശനായ ഷരീഫ് ഊന്നിപ്പിടിച്ച വടിയുമായി ഇതെല്ലാം പിറകില്‍ നിന്നും കാണുന്നുണ്ടായിരുന്നു ഷരീഫ്‌മെല്ലെ നടന്ന് അയലാനിന്റെ അടുത്തു വന്ന് അവനെ നെഞ്ചോട് ചേര്‍ത്ത്‌കൊണ്ട് പറഞ്ഞു. മോനേ... നീപോകണം ഉപ്പയേകണ്ടെത്തണം, 'ഐ.എസി'ന്റെ  വെറിപൂണ്ട മനുഷ്യകുരുതിക്കെതിരെ പോരാടണം. ഓരോ വാക്കുകളും അയലാന്റെ മനസിലെ തീജ്വാലകള്‍ ആകാശത്തോളം ഉയരാന്‍ പ്രേരണയായി. ഗഫൂറിനേയും കൂട്ടിക്കോ.. നിങ്ങള്‍ പോരാടുന്നത് വാളുകൊണ്ടാവരുത് ബുദ്ധി കൊണ്ടായിരിക്കണം, നല്ല മനസ്‌കൊണ്ടായിരിക്കണം' അയലാന്റെ മനസിലെ പ്രതികാരത്തിന്റെ കനലുകള്‍ കെട്ടു തുടങ്ങി ഉത്തരവാദിത്വത്തിന്റെ പുതുനാമ്പുകള്‍ മുളച്ചു .   
                              
                   ആദ്യം  അന്നുമുതൽ കാണാതായ  ഉപ്പ അബ്ദുള്ളയെകണ്ടെത്തണം. എവിടെയെങ്കിലും എന്നെയും കാത്ത് ഏറ്റെഉപ്പയുണ്ടാകും അയലാന്റെയും ഗഫൂറിന്റെയും അദ്യദൗത്യം അതായിരുന്നു. 
                       ആബോട്ട് ദുരന്തത്തിന് ശേഷമുള്ള പത്രങ്ങളെല്ലാം അവര്‍ അരിച്ച്‌പെറുക്കി അതിനിടയില്‍ ഒരു പത്രത്തിലൊരു വാര്‍ത്ത 
'സിറിയന്‍ ബോട്ട് ദുരന്തത്തിലെ അവസാന കണ്ണിയും അറ്റു' 
ദിവസങ്ങള്‍ക്ക് മുമ്പത്തെ ഈ വാര്‍ത്ത കണ്ട് തരിച്ച്‌പോയ അയലാന്‍ തന്റെ ഉപ്പയുടെ ഖബറിടം കാണാന്‍ വേണ്ടി പോയി. 
                      അഞ്ച് നേരവും ബാങ്ക് വിളിക്കുന്ന പള്ളിയോട് തൊട്ടായി ഒരു പുതിയ മണ്‍കൂന 'അബ്ദുള്ള കുര്‍ദി സിറിയ' എന്ന് മീസാന്‍ കല്ലില്‍ കൊത്തി വെച്ചിരിക്കുന്നു. അയലാന്‍ കരഞ്ഞ് കൊണ്ട് ആ മണ്‍കൂനയിലേക്ക് വീണു. ഉപ്പയുടെ അടുത്ത് നില്‍ക്കുമ്പോഴുള്ള ശരീരത്തിന്റെ ചൂടും ഗന്ധവും അയലാന്‍ അറിഞ്ഞു. 
ഒരു വയസ്സന്‍ വന്ന് കൊണ്ട് ചോദിച്ചു നിങ്ങളാണോ അയലാന്‍,മീസാന്‍ കല്ലില്‍ തല വെച്ചിരിക്കുന്ന അയലാന്‍ പെട്ടന്ന് പിറകിലേക്ക് തിരിഞ്ഞ് തലനരച്ച വടിഊന്നിനില്‍ക്കുന്ന വയസ്സനിലേക്ക് നോക്കി തലയാട്ടലിലൂടെ ഉത്തരം നല്‍കികൊണ്ട് ചോദിച്ചു എന്ത്പറ്റി എന്റെ ഉപ്പാക്ക്....? 
ആ വയസ്സന്‍ പറഞ്ഞു അന്ന് ആ ദിവസം വെള്ളം ചോദിച്ച് കൊണ്ട് അര്‍ദ്ധരാത്രിയില്‍ എന്റെ വീട്ടിലേക്ക് കയറിവന്നതാണ് നിന്റെ ഉപ്പ പിന്നെ ആ വീട്ടില്‍ നിന്നും നിന്നെ അന്വോഷിച്ചല്ലാതെ പുറത്തിറങ്ങിയിട്ടില്ല മാനസിക പിരിമുറുക്കവും വാര്‍ദ്ധക്യ രോഗവും കാരണം രണ്ട് മാസം മുമ്പ് ആശുപത്രയില്‍ അഡ്മിറ്റ് ചെയ്തതാണ് . നാല് ദിവസം മുമ്പ് മരണപ്പെട്ടു. ഇതെല്ലാം കേട്ടപ്പോഴേക്കും അയലാനിന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. വയസ്സന്‍ പറഞ്ഞു 'കരയുന്നതിന് അര്‍ത്ഥമില്ല കുട്ടീ...... ആ വലിയ ദുരന്തത്തില്‍ നിന്നും പകുതി ജീവനും കൊണ്ട് നീന്തി കയറിയ നിന്റെ ഉപ്പയുടെ മരണം ദൈവം വിധിച്ചുരിക്കുന്നത് ഇങ്ങനെയാണ് ജനിച്ചവന് മരണം ഉറപ്പാണ് ' അങ്ങനെ നിറകണ്ണുകളോടെ യാത്രപറഞ്ഞിറങ്ങി ഇനിഒരാള്‍ക്കും ഈസ്ഥിതി വരരുത് എന്ന ദൃഡനിശ്ചയത്തോടെ. അത് അവന്റെ മേലിലുള്ള ബാധ്യതയായി കണക്കാക്കി….. .
                                                                                                                                                                                        അയലാനും ഗഫൂറും സിറിയയിലേക്ക് പോകുന്നതിന് യാത്രപറയാന്‍ വേണ്ടി സഹപ്രവര്‍ത്തകരുടെ അടുത്ത് പോയി . തന്റെ സുഹൃത്തിന്റെ ആവലിയ ദൗത്യത്തെ പിന്തുണക്കാനായും സിറിയൻ ജനതകളെയും ഐ എസ്നെ കുറിച്ചും റിപോർട്ടുകൾ തയ്യാറാക്കാനും കൂടി പത്രപ്രവർത്തകരായ മൂന്ന് സുഹൃത്തുക്കളും അവന്റെ കൂടെ പോകാന്‍ തയ്യാറായി.      
                              
                                 അങ്ങനെ ആ അഞ്ചംഗസംഘം കടലോളങ്ങളെ കീറിമുറിച്ച് യാത്രതുടർന്നു, രാത്രിയും പകലും മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ മിന്നിമറഞ്ഞു.  അങ്ങനെ അവര്‍ ഭീകരതയും കണ്ണീരും കലര്‍ന്ന മണ്ണിലേക്ക് കാലുകുത്തി . വെറിപൂണ്ട മനസുകള്‍ അവന്റെ ഓര്‍മകള്‍ ഉറങ്ങുന്ന ആ ഇരുനിലവീടും നിലംപ്പരിശാക്കിയിരിക്കുന്നു. സിറിയവിടാന്‍ മാര്‍ഗമില്ലാതെ  കുടങ്ങിയവരും അല്ലാത്തവരുമായ ജനങ്ങള്‍ക്കിടയില്‍ കുറച്ച് ദിവസം അവര്‍ ചുറ്റുപാടുകള്‍ മനസിലാക്കാന്‍ വേണ്ടി ചിലവഴിച്ചു. ഇതിനിടക്ക് അയലാന്‍ സിറിയവിട്ട അബ്ദുള്ളയുടെ മകനാണെന്ന വിവരം പലരുടെയും ചെവിയിലെത്തിയിരുന്നു ഇത് അവന്റെ ലക്ഷ്യത്തിലേക്കുള്ള വഴി എളുപ്പവും സുരക്ഷിതവുമാക്കി. അപ്പോഴെക്കും ഇടക്ക് ഇടക്ക് വെടിവെപ്പിന്റേയും ബോംബേറിന്റെയും ശബ്ദം വായുവിലൂടെ പരന്ന് കൊണ്ടിരിന്നു.  
                  അങ്ങനെ അയലാന്‍ ലക്ഷ്യത്തിലേക്കുള്ള ആദ്യകരുക്കള്‍ നീക്കി. സിറിയൻ ജനതയുടെ അതിദുരന്തപൂര്ണമായ ജീവിതത്തെയും  ഐ എസ്ൻറെ അതിക്രൂരമായ പ്രവർത്തികളെയും കുറിച്ച് ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന വിശാലമായ റിപ്പോർട് തയ്യാറാക്കി 'യൂ.എന്‍.ഒ'യില്‍ നിന്നും പലരാജ്യങ്ങളുടെ സംരക്ഷണം സിറിയയിലേക്ക് നല്‍കാന്‍ വേണ്ടി അപേക്ഷിച്ച്‌കൊണ്ട്  റിപ്പോർട് സമർപ്പിക്കുകയും ലോകമാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. 
                     ലോകത്തൊട്ടാകെ "സേവ് സിറിയ" പ്രക്ഷോഭങ്ങളും സമരങ്ങളും അഭയാർത്ഥികളെ പോലെ അതിർവരമ്പുകൾക്കപ്പുറം അണപൊട്ടി ഒഴുകി . പെട്ടന്ന് തന്നെ അയലാന്റേയും സഹപ്രവർത്തകരുടെയും അപേക്ഷ  പാസാക്കാൻ 'യൂ.എന്‍.ഒ നിര്ബന്ധിതരായി.  
                          അങ്ങനെ സിറിയക്ക് പുതിയ വസന്തം കൈവന്നു  സിറിയ പലരാജ്യങ്ങളുടെ സംരക്ഷണത്തിലായി. ഐ.എസ് സിറിയയിലേക്ക് കടക്കാന്‍ പലമാര്‍ഗങ്ങളിലൂടെ ശ്രമിച്ചു .അവര്‍ക്കതിന് സാധിച്ചില്ല.   
              അങ്ങനെ ആരു മല്ലായിരുന്ന അയലാന്‍ സിറിയയുടെ വിമോചകനായി,സമാധാനത്തിന്റെ നേതാവായി, വാളെടുക്കാത്ത വിപ്ലവകാരനായി, പുതുയലോകം അവനെ പഠിച്ചു കാലത്തിന്റെ ഗതിമാറ്റത്തില്‍ അയലാന്‍ വാര്‍ദ്ധക്യത്തിന്റെ രുചിയറിഞ്ഞ് ആത്മസംതൃപതനായി വിപ്ലവകാരിയുടെ വീര്യം ചോരാതെ സിറിയയുടെ വിമോചകനായി... നിശ്ചലനായി..............



'വെറിപൂണ്ട ഹൃദയങ്ങള്‍ വെട്ടിമാറ്റിയ പിഞ്ചുഹൃദയങ്ങള്‍ക്കും ഭാവിയുണ്ടായിരുന്നു ഒരു നേതാവിന്റെ ഒരു വിമോചകന്റെ ഒരു പൊതുസേവകന്റെ ...........'
   
            ----------------   ---------------    --------------------    -----------------     --------------









പിന്നാമ്പുറം :





                     തുർക്കി കടൽ തീരത്ത് മണലിൽ മുഖം പൂഴ്ത്തി കിടന്ന അയലാൻ കുർദി എന്ന സിറിയൻ പിഞ്ചുബാലന്റെ മുഖം ഞാനും നിങ്ങളും അടങ്ങുന്ന ലോകം അത്രപെട്ടെന്നൊന്നും മറക്കാൻ സാധ്യതയില്ല നമ്മൾ 

ഓരോരുത്തരും ജീവനുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ടാകും , അതെ അ ആശയിൽ നിന്നും രൂപപ്പെട്ട സാങ്കല്പിക കഥയാണ് മുകളിലുള്ളത് 

അയലാനും കുടുംബവും (അബ്ദുള്ള കുർദി(പിതാവ്)  ഇപ്പോഴും ഇറാഖിൽ ജീവിച്ചിരിക്കുന്നു )






2015 ൽ സിറിയൻ ആഭ്യന്ത്രകലാപത്തെത്തുടർന്ന് ശാന്തിതീരം തേടിയുളള യാത്രയിൽ ബോട്ട്മറിഞ്ഞ് അയലാനും ഉമ്മയും സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെയും മറ്റ് അനേകം പേരുടെയും ജീവൻ  കടലകങ്ങളിൽ പൊലിഞ്ഞു. അയലാന്റെ പിതാവ് ആ ദുരന്തയാത്രയിൽ നിന്ന് രക്ഷപെടുകയും ഇപ്പോഴും ഇറാഖിൽ ജീവിച്ചിരിക്കുകായും ചെയുന്നു ....

Comments

Popular posts from this blog

വാഫി വഫിയ്യ: അറിയേണ്ടതെല്ലാം

FAQs and Answers 1.എന്താണ് വാഫി കോഴ്സ്? എന്താണ് വഫിയ്യ കോഴ്സുകൾ ?* മത ഭൗതിക വിദ്യകളുടെ സമന്വയം  സാധ്യമാക്കന്‍ (CIC) കാലോചിതമായി ആവിഷ്കരിച്ച കോഴ്സുകളാണ് വാഫി, (ആണ്‍കുട്ടികള്ക്ക് ) വഫിയ്യ (പെണ്‍കുട്ടികള്ക്ക് )  വാഫി : മത വിഷയത്തില്‍ ബിരുദാനന്തരബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും വാഫി ഒരുമിച്ചു നല്കു്ന്നു . വഫിയ്യ : മത വിഷയത്തില്‍ ബിരുദാനന്തബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും ഹോം സയന്സിതന്റെക അവശ്യഭാഗങ്ങളും സമന്വയിപ്പിച്ച് നല്കുയന്നതാണ് വഫിയ്യ കോഴ്സുകൾ. തുടര്പഗഠനം ആഗ്രഹിക്കുന്നവര്ക്ക് 2 വര്ഷുത്തെ വഫിയ്യ പിജി (മുത്വവ്വല്‍) പഠനത്തിനും അവസരമുണ്ട്. താമസിക്കാതെ ദിനേന വന്ന് പോയി പഠിക്കാൻ സാധിക്കുന്നവയാണ് വഫിയ്യ ഡേ കോളേജുകൾ.  2.  വാഫി വഫിയ്യ കോഴ്സുകളുടെ കാലാവധി?* ഉ. : പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷംോ, ഡിഗ്രി (ആലിയ) 4 വര്ഷംു, പി.ജി. (മുത്വവ്വല്‍) 2 വര്ഷംട എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി 8 വര്ഷ)മാണ് കോഴ്സ് കാലാവധി . പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷം ഡിഗ്രി (ആലിയ) 3 വര്ഷംര , എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായ

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ്  വിശ്രമമില്ലാതെ കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലയോടും സ്വർണ്ണ നിറ

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം