Skip to main content

കലപ്പ

കഥ

_ കലപ്പ_ 

                                         പടിഞ്ഞാറന്‍ മാനത്ത് മഞ്ഞ കീറിയിരിക്കുന്നു.
കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി നൃത്തമാടാന്‍ തുടങ്ങി. മല
കള്‍ക്കും പുഴകള്‍ക്കുമിടയില്‍ പച്ചപുതച്ച് കിടക്കുന്ന മലമുക്ക്
ഗ്രാമത്തിലെ നെല്‍ പാടത്തിലെ വെള്ള ക്കെട്ടില്‍ മഴുത്തുള്ളി
കള്‍ താളംപിടിക്കാന്‍ തുടങ്ങി. ഇരുട്ട് ഇണചേരാനു
ള്ള തിടുക്കത്തിലാണ്. പാടശേഖരത്തിലെ ഓല മേഞ്ഞ                                                ഒറ്റമുറി വീടിന്റെ തിണ്ണയില്‍ സ്‌കൂള്‍ ബാഗ് മുതു
കിലേറ്റി വരമ്പിന്റെ വാലിലേക്ക് കണ്ണുനട്ട് ഒരു പന്ത്രണ്ടുവ
യസ്സുകാരി ഇരിപ്പുണ്ട്. ഇടക്കിടെ ഏന്തിവലിഞ്ഞ് നോക്കു
ന്ന അവളുടെ കണ്ണുകള്‍ ആരെയൊക്കെയോ പ്രതീക്ഷിക്കുന്നു. അ
വള്‍ എന്തൊക്കെയോ പിറുപിറുത്തു.





“ഈ അമ്മേം അച്ചനും എവിടെപ്പോയി കിടക്കുവാ.... ഇരു
ട്ടാന്‍ തുടങ്ങിക്ക്ണ്, ശേഖരന്‍ മുതലാളിയുടെ പാടത്തക്കെ
ങ്ങാനും പോയിട്ടുണ്ടോന്നാവോ.....”
                            കനത്ത് പെയ്യുന്ന മഴയത്ത് ചേമ്പിലക്ക് ചുവട്ടില്‍ ഞെരുങ്ങി നനഞ്ഞ് ഒട്ടിയ രണ്ട് കര്‍ഷക രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മാതാ
പ്പിതാക്കളെ കണ്ടമാത്രയില്‍ അവളുടെ മുഖത്ത് പ്രസന്നാഗ
ഭാവം വിടര്‍ത്തി. കലപ്പ ചുമരില്‍ ചാരി മണ്ണ്തിണ്ണ
യിലേക്ക് ഓടി കയറിയ അച്ചനോടും അമ്മയോടും അ
വളുടെ കുഞ്ഞു ശബ്ദം ഗൗരവം പൂണ്ടു “എത്ര നേരായി ഞാന്‍
വന്നിട്ടെന്നറിയോ.....അല്ലെങ്കില്‍ സ്‌കൂള്‍ വിട്ട് വരുമ്പ
ഴക്കും വരുന്നതല്ലേ.....ഞാന്‍ പേടിച്ചിരിക്കായിരുന്നു..”
“പെരുമഴയല്ലേ…. പെയ്യുന്നത് വരമ്പ് നന്നാക്കിലെങ്കി …ആ
വയലോക്കെ കേടുവരില്ലെ, നൂറ് ആവശ്യങ്ങളല്ലേപ്പോ...സാ
ധനങ്ങളുടൊക്കെ വെലപാഞ്ഞ് കയറാ....”.
“മഴക്ക് മുമ്പേ പെരൊന്ന് മേയണന്ന് കരുതിയതാ…..”
“അ…. ഇങ്ങള് പെരെം മേഞ്ഞോണ്ട് നിന്നോ. കഴിഞ്ഞ കൊയ്
ത്തില്‍ കിട്ടിയ നെല്ലല്ലാതെ ഒന്നൂല്ലവിടെ… കഞ്ഞിക്കാണെ
ങ്കില്‍ അടുപ്പിക്ക് വെള്ളോം ഇറങ്ങിക്ക്ണ്.”
ചന്ദ്രേട്ടാ.....ചന്ദ്രേട്ടാ.... ഭാര്യ ചെല്ലമ്മ പരാതിക്കെ
ട്ടുകള്‍ തുറക്കും മുമ്പേ പുറത്തുനിന്ന് ആരോ വിളിച്ചു…
അ......എന്താ മൊയ്ദീനേ.....ഇതൊക്കെ ആരാ?
“പറയാം ഇങ്ങളൊന്ന് അടങ്ങിം,…ഒരു ലാഭള്ള ഏര്‍പാ
ടോണ്ടാ ഞാന്‍ വന്ന്ക്കണത് അങ്ങാടിയിലുള്ള കമ്പ
നിക്കാരാ..... എന്തോ  കൃഷിയുടെ പുതിയ രീതികളോ എ
ന്തോക്കെയോ പറയുന്നുണ്ടിവര്. ബാക്കി ഇങ്ങള് പറഞ്ഞോളീം
..” മൊയ്തിന്‍ കൂടെ വ
ന്ന വരിലേക്ക് വിരല്‍ ചൂണ്ടി. “കര്‍ഷക
രെ പഴയ രീതികളില്‍ നിന്ന് മാറ്റി പുതിയ സാങ്കേതിക
വിദ്യകള്‍ ഉപയോഗിച്ചു. കൊണ്ട് കാര്യക്ഷമമായ കൃഷി
രീതി കര്‍ഷകര്‍ക്ക് പരിജയപ്പെടുത്താനാണ് വന്നത്. ഇര
ട്ടി നെല്ല് തരുന്ന നല്ലയിനം വിത്തും വളവും കല പറിക്കാ
നുള്ള ഉഗ്രന്‍ കീടനാശിനിയും ഞങ്ങള്‍ തരാം. പകരം വിള
വ് ഞങ്ങള്‍ക്ക്…” “ചന്ദ്രേട്ടന് ഇര
ട്ടി ലാഭമുണ്ടാകും ജോലിയും കുറയും മറ്റൊരാള്‍
ആവേശം കൂട്ടി”
“മക്കളേ…എനിക്കിതിനെ പറ്റിയൊന്നും അറീല്ല”
“ചന്ദ്രേട്ടന് ഒരു പേടിയും വേണ്ട ആദ്യത്തെ രണ്ട് വിളവെ
ടുക്കും വരെ പരിജയപ്പെടുത്താന്‍ ഞങ്ങളുടെ ജോലിക്കാ
രെ വിടാം. എന്ത് പറയുന്നു..?
ചന്ദ്രേട്ടന്‍ മൊയ്തീനെ നോക്കി “എന്താ ചെയ്യാ… മെയ്
തീനേ നിനക്ക് എന്നേക്കാളും വിവരണ്ടല്ലോ”
മൊയ്തീനൊന്ന് െഞളിഞ്ഞ് അഭിപ്രായം രേഖപ്പെടു
ത്തി “ന്റെ അഭിപ്രായത്തില്‍ ആ കലപ്പേം ഏറ്റി
നടക്കുന്നതിനേക്കാള്‍ നല്ലതാ…. പിന്നെ ഇവര് ഇവിടെള്ള
ത് തന്നെയല്ലേ പേടിക്കാനോന്നൂല്ലല്ലോ”
ചന്ദ്രേട്ടന്‍ ചെല്ലമയുടെ മുഖത്തേക്ക് നോക്കി ധൈര്യം സംഭ
രിച്ച് തലയാട്ടി.
“അ എന്നാല്‍ നാളെ തന്നെ ഞാന്‍ ജോലിക്കാരെ പറഞ്ഞയക്കാം”
അവര് മടങ്ങിയ ശേഷം ഇരട്ടി ലാഭം കിട്ടുന്ന പുതിയ കൃഷി
രീതി എങ്ങനെയായിരിക്കും എന്ന് ചിന്തിച്ച് ചന്ദ്രേട്ടന്‍
തിണ്ണയിലിരിന്നു. ചിന്തക്ക് കൂട്ടിരിക്കാന്‍ ചെല്ലമ്മയും
രാധയുമെത്തി.
ചിന്ത നീണ്ടുപോകവെ രാധയെ നിദ്രതട്ടിയെടുത്തിരുന്നു.
രാത്രിയുടെ നാണം മറക്കാന്‍ ആ ഒറ്റമുറി വീടിന്റെ
വിളക്കണച്ചു. സൂര്യനും ചന്ദ്രരനും അവരുടെ കഷ്ടപ്പാടു
കള്‍ കാണാനൊന്നും കൂട്ടാക്കാതെ പെട്ടെന്ന് കടന്നുപോയി.
ആദ്യ വിളവെടുപ്പില്‍ നല്ല ലാഭം കിട്ടിയെന്ന് ഓട്‌മേഞ്ഞ്
പുതുക്കിപണിത അവരുടെ വീട് കണ്ടാല്‍ അറിയാം. പക്ഷേ
കണ്ണടച്ചു തുറക്കും മുമ്പേ വെളുത്ത മുടിയിഴകളെ കറു
ത്തവക്കുള്ളില്‍ ഒളിപ്പിക്കാന്‍ ശീലിക്കുന്നവരായി ചന്ദ്രനും
ചെല്ലമ്മയും മാറിയിരുന്നു. അങ്ങനെയിരിക്കെയാണ്
അത് സംഭവിച്ചത്. പാടത്തിനടുത്തുള്ള കുളത്തില്‍ വീണ്
രാധ മരിച്ചു. അന്ന് അവളുടെ ശരീരത്തില്‍ അസ്വാഭാ
വികമായി കാണപ്പെട്ട മുറിപ്പാടുകളെ കുറിച്ച് ചന്ദ്രന്‍
കമ്പനിക്കാരോട് ചോദിച്ചു.
അത് കുളത്തിലെ കൈത മുള്ളില്‍ തട്ടി മുറിവായതാ
യിരിക്കുമെന്ന് പറയുമ്പോള്‍ കുറ്റ ബോധത്തോടെ അടു
ത്തുനില്‍ക്കുന്ന മറ്റൊരു കമ്പനി ജോലിക്കാരന്‍ തല താഴ്
ത്തി ആരാത്രിയെ ഓര്‍ത്തു. കമ്പനിയിലെ കലപ്പകള്‍ ആപതി
നഞ്ച്കാരിയുടെ ശരീരം ഉഴുതുമറിച്ചതും മരണ
വേദനയില്‍ ആര്‍ത്തു കരഞ്ഞതുമെല്ലാം.....കമ്പനി ജോ
ലിക്കാരുടെ മറുപടിയില്‍ തൃപ്തനാകേണ്ടി വന്ന് ചന്ദ്രന്‍
മടങ്ങി.
രാധ മരണപ്പെട്ട ദു:ഖം മാറും മുമ്പേ ചന്ദ്രനെ തേടി
അടുത്ത ദുരിതവും വീടണഞ്ഞു. കമ്പനിക്കാര്‍ വി
ത്തിനും കീടനാശി നിക്കും വിലയിടാന്‍ തുടങ്ങി. ച
ന്ദ്രനും മൊയ്തീനും പ്രതിഷേധവുമായി കമ്പനിയി
ലെത്തി. വില വര്‍ധനവിന്റെ പട്ടിക വിവരിച്ച് കൈ മലര്‍
ത്തുകയേ അവര്‍ ചെയ്‌തൊള്ളൂ…
അങ്ങനെ കൃഷിയില്‍ നിന്ന് മിച്ചം കിട്ടുന്നത് തീരെ കുറ
വായി. എങ്കിലും ചന്ദ്രനും ചെല്ലമ്മയും സഹിക്കാന്‍ സന്നദ്ധ
രായിരുന്നു. കുറച്ച് ദിവസം കൂടികഴിഞ്ഞപ്പോള്‍ ക
മ്പനിക്കര്‍ വിളവിന്റെ ലാഭം കുറച്ചു. ഈ കഷ്ടതയില്‍ ച
ന്ദ്രനും ചെല്ലമ്മയ്ക്കും അത് സഹിക്കാന്‍ കഴിയുന്നതിലുമറ
പ്പുറമായിരുന്നു. അത് കൊണ്ട് തന്നെ കുടുതല്‍ ആലോ
ചകള്‍ക്ക് നില്‍ക്കാതെ കമ്പനിക്കാരുമായുളള കരാര്‍ അ
വസാനിപ്പിച്ച് പഴയ ക്യഷിരീതിയിലേക്ക് തന്നെ മടങ്ങി.
അവര്‍ കലപ്പ കൊണ്ട് കൃഷിയിടം ഉഴുതു മറിക്കുകയും
നാടന്‍ വിത്തിനങ്ങള്‍ വിതറുകയും ചെയ്തു. നാളുകള്‍ ക
ഴിഞ്ഞെങ്കിലും അമിതമായ കീടനാശിനി പ്രയോഗം ആ
മണ്ണിനെ നശിപ്പിച്ചിരുന്നു.

                      

നിസ്സഹായരായ ചന്ദ്രന്റെയും ചെല്ലമ്മയുടെയും അടു
ത്തേക്ക് വീണ്ടും കമ്പനിക്കാരെത്തി. പാഴ് ചെടി പോലും വള
രാത്ത തരിശ് ഭൂമി വിലക്ക് വാങ്ങാന്‍. ആ സ്ഥലം അത്യാ
ധുനിക ഫ്‌ളാറ്റുകളുടെ കൃഷിക്ക് അനുയോജ്യ മാണ
ത്രേ. നിസ്സഹയരായ ദമ്പതികള്‍ക്ക് ആ ഭൂമിനല്‍കുകയല്ലാതെ മ
റ്റുമാര്‍ഗങ്ങളില്ലായിരുന്നു.
                       ഭൂമി വാങ്ങി മടങ്ങുമ്പോള്‍ ആ കമ്പനി ജോലിക്കാരന്‍ ച
ന്ദ്രേട്ടനെ തിരിഞ്ഞു നോക്കി. ചന്ദ്രേട്ടന്റെ കണ്ണില്‍ നിന്നും ഇറ്റി
വീഴുന്ന ഓരോ കണ്ണുനീര്‍ തുള്ളികള്‍ക്കും കാഠിന്യമേറെ
യുണ്ടായിരുന്നു. അത് കണ്ട് ജോലികാരന്റെ കണ്ണുകള്‍ നി
റയാന്‍ തുടങ്ങുമ്പോഴാണ് ഫോണ്‍ വന്നത്, മറു തല
ക്കല്‍ പുതിയ ടി.വി യുടെ കാര്യം തിരക്കിയ ഭാര്യയോട്
പിറകിലേക്ക് ഒന്നുകൂടി തിരിഞ്ഞ് നോക്കി കണ്ണ് തുടച്ച്
അയാള്‍ മറുപടി പറഞ്ഞു &ൂൗീ;േആ അത് ഇന്ന് തന്നെ വാങ്ങിക്ക
ണം കമ്പനിയില്‍ നിന്ന് ഇന്ന് ശമ്പളം കിട്ടുമായി
രിക്കും…..
അപ്പോഴും ചന്ദ്രേട്ടനും ഭാര്യയും ആ ഒറ്റ മുറി വീ
ടിന്റെ തിണ്ണയില്‍ കണ്ണീര്‍വാര്‍ത്ത് ചുമരില്‍ ചാരിയക
ലപ്പയെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു..........


             ************************************************************

Comments

Popular posts from this blog

വാഫി വഫിയ്യ: അറിയേണ്ടതെല്ലാം

FAQs and Answers 1.എന്താണ് വാഫി കോഴ്സ്? എന്താണ് വഫിയ്യ കോഴ്സുകൾ ?* മത ഭൗതിക വിദ്യകളുടെ സമന്വയം  സാധ്യമാക്കന്‍ (CIC) കാലോചിതമായി ആവിഷ്കരിച്ച കോഴ്സുകളാണ് വാഫി, (ആണ്‍കുട്ടികള്ക്ക് ) വഫിയ്യ (പെണ്‍കുട്ടികള്ക്ക് )  വാഫി : മത വിഷയത്തില്‍ ബിരുദാനന്തരബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും വാഫി ഒരുമിച്ചു നല്കു്ന്നു . വഫിയ്യ : മത വിഷയത്തില്‍ ബിരുദാനന്തബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും ഹോം സയന്സിതന്റെക അവശ്യഭാഗങ്ങളും സമന്വയിപ്പിച്ച് നല്കുയന്നതാണ് വഫിയ്യ കോഴ്സുകൾ. തുടര്പഗഠനം ആഗ്രഹിക്കുന്നവര്ക്ക് 2 വര്ഷുത്തെ വഫിയ്യ പിജി (മുത്വവ്വല്‍) പഠനത്തിനും അവസരമുണ്ട്. താമസിക്കാതെ ദിനേന വന്ന് പോയി പഠിക്കാൻ സാധിക്കുന്നവയാണ് വഫിയ്യ ഡേ കോളേജുകൾ.  2.  വാഫി വഫിയ്യ കോഴ്സുകളുടെ കാലാവധി?* ഉ. : പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷംോ, ഡിഗ്രി (ആലിയ) 4 വര്ഷംു, പി.ജി. (മുത്വവ്വല്‍) 2 വര്ഷംട എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി 8 വര്ഷ)മാണ് കോഴ്സ് കാലാവധി . പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷം ഡിഗ്രി (ആലിയ) 3 വര്ഷംര , എന്നിങ്ങനെ...

സൂഫിയിലെ പ്രണയം 💕

സൂഫിയിലെ പ്രണയം 💕 -സഈദ് വീരമംഗലം- പ്രവാചകഗുരുവിന്റെ ചാരത്തെത്തിയ ജിബ്‌രീൽ മാലാഖ ചോദിച്ച ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നതിൽ ഇഹ്സാനിലെ തസവ്വുഫിന്റെ (ആത്മ സംസ്കരണം) പൂർണതകൾ തേടി അലയുന്ന ദർവേഷുകളാണ് സൂഫികൾ ശേഷം അവർ തന്റെ നാഥനെ പ്രണയിച്ച് ആകാശനീലിമയിൽ പാറിനടക്കുന്നു... അവർക്ക് ഭൂമിവേണ്ട, ഭൂമിയിലെ സ്വർഗങ്ങളും വേണ്ട, അവർക്ക് ആകാശലോകത്തിലെ സ്വർഗം പോലും വേണമെന്നില്ല... അവർക്ക് നാഥന്റെ തിരുനോട്ടം മതി, ആപ്രപഞ്ചത്തിലെ ശൂന്യതയിൽ അലിഞ്ഞുചേർന്നാൽ മതി അതാണ് സൂഫിയും സൂഫിയിലെ പ്രണയവും  ഒരു ആത്മാന്വേഷി മൗലായോട് ചോദിച്ചു. അങ്ങ് സദാ പ്രണയത്തെക്കുറിച്ചും (ഇശ്ഖ് ) ജ്ഞാനത്തെക്കുറിച്ചും (മഅരിഫത്ത് ) സംസാരിക്കുന്നു. യഥാർത്ഥത്തിൽ ജ്ഞാനമാണോ പ്രണയമാണോ കൂടുതൽ വിശിഷ്ടമായത്? "മഹബ്ബത്ത് കെ സിവാ കുച്ച് ഭീ നഹീം" പ്രണയമല്ലാതില്ല മറ്റൊന്നുമീ ഉലകിൽ... ഇത്രയും പറഞ്ഞുനിർത്തിയ മൗലാ, സ്വല്പനേരത്തെ മൗനത്തിനു ശേഷം തുടർന്നു: ജ്ഞാനം പ്രണയം തന്നെയാണ്, അല്ലെങ്കിൽ പ്രണയമില്ലാത്ത ജ്ഞാനം, ജ്ഞാനമേ ആകുന്നില്ല. നമ്മുടെ മാർഗ്ഗത്തിൽ പ്രണയമെന്നത് (ഇശ്ഖ് )അനശ്വര പ്രകാശത്തിൽ (നൂറുൻ അലാ നൂർ )നിന്നുള്ള അപാരമായ കൃപയുടെ ഹൃദയാനുഭവമാണ്. ആ...

മതേതരത്വം: ആശങ്കകള്‍

              മതേതരത്വം:ആശങ്കകള്‍          ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ്ആത്മീയാചാര്യനെ കാണാന്‍ പോയ കഥയു ണ്ട് . ആചാര്യന്‍ കുടുങ്ങി , സാധ്യമല്ല് പറഞ്ഞാല്‍ വിഢിയായരാജാവ് ശിക്ഷിക്കും ഒടുവില്‍ ഒരു ഉപായം പറഞ്ഞു. അങ്ങ് ഉറക്കം ഉണരുമ്പോള്‍ സ്വന്തം പാത രക്ഷകളെ ഓര്‍ക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ , ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാം. രാജാവ് പിന്നെ ആചാര്യനെബുദ്ധിമു ട്ടി ച്ചില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാതരക്ഷകളായിരുന്നു.ഈ രാജാവിന്റെ കഥ പോലെയായി ട്ടുണ്ട്.   നമ്മുടെ നിത്യ ജീവിതവും.         മതേതരത്വ രാജ്യത്തില്‍ എന്ത് വെക്കുമ്പോഴും ഹി ന്ദു,  മുസ്ലിം , കൃസ്ത്യന്‍ എന്നിങ്ങനെയും ജാതി തിരിച്ചും ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും , എത്ര രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് , എത്ര ഉദ്യോഗസ്ഥര്‍ക്ക് , എത്ര നയരൂപീകരിക്കുന്നവര്‍ക്ക്  പറയാനാകും. ഇങ്ങനെ തുടങ്ങി എന്റെ അടുക്കളയില്‍ പാകം...